Kerala
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിസ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒന്നാംസ്ഥാനം അലങ്കരിക്കുന്ന റെക്കോർഡ് ബുക്കിൽ ഇന്ദിരാഗാന്ധിയെ മറികടന്നാണു മോദി രണ്ടാമതെത്തിയത്.
1964 മുതൽ 1977 വരെയുള്ള കാലയളവിൽ ഇന്ദിര 4077 ദിവസം തുടർച്ചയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ചപ്പോൾ 2014 മേയ് 26ന് ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റ മോദി ഇന്നലെ ആ സ്ഥാനത്ത് തുടർച്ചയായി 4078 ദിവസങ്ങൾ പൂർത്തിയാക്കി.
തുടർച്ചയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുള്ളവരിൽ ഒന്നാംസ്ഥാനത്തുള്ള നെഹ് റു 1947 ഓഗസ്റ്റ് 15 മുതൽ 1964 മേയ് 27 വരെയുള്ള 16 വർഷങ്ങളും 286 ദിവസവുമാണ് തുടർച്ചയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ചത്.
1964 മുതൽ 1967 വരെയാണ് ഇന്ദിരയുടെ തുടർച്ചയായുള്ള കാലാവധിയെങ്കിലും 1980 ജനുവരി 14ന് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര 1984 ഒക്ടോബർ 31ന് കൊല്ലപ്പെടുന്നതുവരെ പ്രധാനമന്ത്രിയായിരുന്നു.
കഴിഞ്ഞവർഷം ജൂണിൽ പ്രധാനമന്ത്രിയായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട മോദി ഇതിനോടകം പല റെക്കോർഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജനിച്ച ഏക പ്രധാനമന്ത്രി, കോണ്ഗ്രസ് ഇതര പാർട്ടികളിൽനിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തി, രാജ്യത്തെ പ്രധാനമന്ത്രിമാരിലും മുഖ്യമന്ത്രിമാരിലുംവച്ച് തുടർച്ചയായി ആറു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച കക്ഷി നേതാവ് (ഗുജറാത്ത്-2002, 2007, 2012, ലോക്സഭ-2014, 2019, 2024) എന്നീ റെക്കോർഡുകൾ നിലവിൽ മോദിയുടെ പേരിലാണ്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി മോദി തന്റെ തുടർച്ചയായ 24-ാം വർഷത്തിലാണ് നിലവിൽ എത്തിനിൽക്കുന്നത്.
Kerala
1966 ൽ പ്രധാനമന്ത്രിയായ ശേഷം നിരവധി വിജയങ്ങൾ നേടിയ ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും സമർഥമായ കൈകാര്യത്തിലൂടെ അടിയന്തരാവസ്ഥയെയും ഒരു വിജയമാക്കിയും രാജ്യത്തിന് നേട്ടമാക്കിയും മാറ്റാൻ കഴിയുമായിരുന്നു.
1975 ജൂൺ 25ന് ജയ്പ്രകാശ് നാരായൺ, സർക്കാരിന്റെ ‘നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ’ ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്തു. ഇത് നിലവിലുണ്ടായിരുന്ന സർക്കാരിനെതിരേയുള്ള ഒരു വിപ്ലവാഹ്വാനമായി കണക്കാക്കി അന്ന് അർധരാത്രിതന്നെ ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
1975 ജൂൺ 12ന് ഇന്ദിരാ ഗാന്ധി 1971ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദ് ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നു. 352 സീറ്റുകളുമായി കോൺഗ്രസിനെ അധികാരത്തിലെത്തിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാവിനെതിരേയുള്ള ഈ വിധി വളരെ നിസാര കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ലണ്ടനിലെ ടൈംസ് പത്രം അഭിപ്രായപ്പെട്ടത് “it was like dismissing a prime minister for a traffic offence” എന്നാണ്.
ഇന്ദിരാ ഗാന്ധി അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും കേസ് പരിഗണിച്ച ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ ബെഞ്ച് സോപാധിക സ്റ്റേ മാത്രമാണ് അനുവദിച്ചത്.
ലോക്സഭയിൽ ഹാജരാകുവാൻ അനുവദിച്ചെങ്കിലും വോട്ടു ചെയ്യാൻ അനുവാദമില്ലായിരുന്നു. ഇന്ത്യയിലെ 543 ലോക്സഭാ മണ്ഡലങ്ങളിലേതെങ്കിലും ഒന്നിലെ എംപി മാത്രമായിരുന്നില്ല ഇന്ദിരാ ഗാന്ധി, രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു . അതിനാൽ ഒരു പൂർണ സ്റ്റേ നിയമവിദഗ്ധരെല്ലാം പ്രതീക്ഷിരുന്നു. “ have been more sinned against than sinning” എന്നു ചൂണ്ടിക്കാണിക്കാനും പരാതിപ്പെടാനും തന്നെയും രാജ്യത്തെയും ദുർബലപ്പെടുത്താനും അസ്ഥിരപ്പടുത്താനും രാജ്യത്ത് ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് ആരോപിക്കാനും ഇന്ദിരാ ഗാന്ധിക്ക് അവസരം നൽകി.
അച്ചടക്കവും നിയമവാഴ്ചയും
തിരികെ കൊണ്ടുവന്നു
അടിയന്തരാവസ്ഥയെ ഇന്ത്യയിലെ ഇടത്തരക്കാരായ ആളുകൾ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. സ്കൂളുകളും കോളജുകളും വ്യവസായ സ്ഥാപനങ്ങളും ക്രമമായി പ്രവർത്തിക്കുന്ന അവസ്ഥയുണ്ടായി. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കുറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കപ്പെട്ടു. അഴിമതി വളരെ കുറഞ്ഞു. കുറ്റകൃത്യങ്ങൾ കുറഞ്ഞു. രാജ്യത്ത് സമാധാനാവസ്ഥ തിരികെ വന്നു. ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം തിരികെ വന്നു. 1977ലെ തെരഞ്ഞെടുപ്പിൽ കേരളമുൾപ്പെടെ ദക്ഷിണേന്ത്യ മുഴുവൻ, കാഷ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയിടത്തെല്ലാം കോൺഗ്രസിന് വൻ വിജയം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. എങ്കിലും വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ നഷ്ടപ്പെട്ടതിനാൽ ഭരണം നഷ്ടപ്പെട്ടു.
1977ൽ കോൺഗസിനെ പരാജയപ്പെടുത്തി ജയപ്രകാശ് നാരായണിന്റെ ആശീർവാദത്തോടെ അധികാരത്തിൽ വന്ന പ്രതിപക്ഷ കക്ഷികളുടെ പാർട്ടിക്ക് അവരുടെ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കുവാൻ കഴിഞ്ഞില്ല. കോൺസിനെതിരേ അവർ ആരോപിച്ചിരുന്ന ക്രമക്കേടുകളെല്ലാം അവരിൽ നിന്നുണ്ടായി. കേവലം രണ്ടേകാൽ വർഷത്തിനു ശേഷം അവർ തമ്മിൽത്തല്ലി താഴെ വീണു. 1980ൽ ഇന്ദിരാഗാന്ധി 353 സീറ്റുമായി, 1972ലേതിനേക്കാൾ ഒരു സീറ്റ് കൂടുതലുമായി, അധികാരത്തിലെത്തി. ‘ഇന്ദിരാതരംഗം വീണ്ടും ആഞ്ഞടിക്കുന്നു’ എന്ന തലക്കെട്ടോടെ ദീപിക പത്രം ആ വാർത്ത റിപ്പോർട്ട് ചെയ്തു.
എവിടെയാണ് പിഴച്ചത് ?
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ രാഷ്ടീയ നേതാവ് ഇന്ദിരാ ഗാന്ധിക്ക് തെറ്റു പറ്റിയത് എവിടെയാണ്. അടിയന്തരാവസ്ഥക്കാലത്ത് അപക്വമതികളായ കുറെ ഉപദേശകരെയും സഹായികളെയും ആശ്രയിച്ചതാണ് പരാജയകാരണമായത്.
അടിയന്തരാവസ്ഥ സൃഷ്ടിച്ച അച്ചടക്കത്തിന്റെയും ക്രമവൽക്കരണത്തിന്റെയും നല്ല അന്തരീക്ഷം രാജ്യത്തിന്റെ സാമ്പത്തിക പുനർനിർമാണത്തിനുപയോഗിച്ചു കൊണ്ട് ( ചൈന 1979 മുതൽ നടപ്പാക്കിയതുപോലെ) രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കാമായിരുന്നു.
പത്രങ്ങളുടെ സെൻസർഷിപ് ഒരു മാസത്തിനകം പിൻവലിക്കണമായിരുന്നു. രാജ്യത്ത് നടക്കുന്നതെന്തെന്ന് പ്രധാനമന്ത്രിക്ക് അറിയാൻ കഴിയുമായിരുന്നു. പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് രാജ്യമെങ്ങും സദ്ഭരണം ഉറപ്പുവരുത്താൻ കഴിയുമായിരുന്നു. ഓരോ സംസ്ഥാനത്തും ഫലപ്രദമായ മേൽനോട്ടം ഉറപ്പു വരുത്തണമായിരുന്നു. അടിയന്തരാവസ്ഥ ആറു മാസത്തിലധികം നീട്ടരുതായിരുന്നു.
Leader Page
Leader Page
1966 ൽ പ്രധാനമന്ത്രിയായ ശേഷം നിരവധി വിജയങ്ങൾ നേടിയ ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും സമർഥമായ കൈകാര്യത്തിലൂടെ അടിയന്തരാവസ്ഥയെയും ഒരു വിജയമാക്കിയും രാജ്യത്തിന് നേട്ടമാക്കിയും മാറ്റാൻ കഴിയുമായിരുന്നു.
1975 ജൂൺ 25ന് ജയ്പ്രകാശ് നാരായൺ, സർക്കാരിന്റെ ‘നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ’ ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്തു. ഇത് നിലവിലുണ്ടായിരുന്ന സർക്കാരിനെതിരേയുള്ള ഒരു വിപ്ലവാഹ്വാനമായി കണക്കാക്കി അന്ന് അർധരാത്രിതന്നെ ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
1975 ജൂൺ 12ന് ഇന്ദിരാ ഗാന്ധി 1971ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദ് ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നു. 352 സീറ്റുകളുമായി കോൺഗ്രസിനെ അധികാരത്തിലെത്തിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാവിനെതിരേയുള്ള ഈ വിധി വളരെ നിസാര കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ലണ്ടനിലെ ടൈംസ് പത്രം അഭിപ്രായപ്പെട്ടത് “it was like dismissing a prime minister for a traffic offence” എന്നാണ്.
ഇന്ദിരാ ഗാന്ധി അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും കേസ് പരിഗണിച്ച ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ ബെഞ്ച് സോപാധിക സ്റ്റേ മാത്രമാണ് അനുവദിച്ചത്.
ലോക്സഭയിൽ ഹാജരാകുവാൻ അനുവദിച്ചെങ്കിലും വോട്ടു ചെയ്യാൻ അനുവാദമില്ലായിരുന്നു. ഇന്ത്യയിലെ 543 ലോക്സഭാ മണ്ഡലങ്ങളിലേതെങ്കിലും ഒന്നിലെ എംപി മാത്രമായിരുന്നില്ല ഇന്ദിരാ ഗാന്ധി, രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു .
അതിനാൽ ഒരു പൂർണ സ്റ്റേ നിയമവിദഗ്ധരെല്ലാം പ്രതീക്ഷിരുന്നു. “ have been more sinned against than sinning” എന്നു ചൂണ്ടിക്കാണിക്കാനും പരാതിപ്പെടാനും തന്നെയും രാജ്യത്തെയും ദുർബലപ്പെടുത്താനും അസ്ഥിരപ്പടുത്താനും രാജ്യത്ത് ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് ആരോപിക്കാനും ഇന്ദിരാ ഗാന്ധിക്ക് അവസരം നൽകി.
അച്ചടക്കവും നിയമവാഴ്ചയും തിരികെ കൊണ്ടുവന്നു
അടിയന്തരാവസ്ഥയെ ഇന്ത്യയിലെ ഇടത്തരക്കാരായ ആളുകൾ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. സ്കൂളുകളും കോളജുകളും വ്യവസായ സ്ഥാപനങ്ങളും ക്രമമായി പ്രവർത്തിക്കുന്ന അവസ്ഥയുണ്ടായി. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കുറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കപ്പെട്ടു. അഴിമതി വളരെ കുറഞ്ഞു. കുറ്റകൃത്യങ്ങൾ കുറഞ്ഞു. രാജ്യത്ത് സമാധാനാവസ്ഥ തിരികെ വന്നു.
ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം തിരികെ വന്നു. 1977ലെ തെരഞ്ഞെടുപ്പിൽ കേരളമുൾപ്പെടെ ദക്ഷിണേന്ത്യ മുഴുവൻ, കാഷ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയിടത്തെല്ലാം കോൺഗ്രസിന് വൻ വിജയം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. എങ്കിലും വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ നഷ്ടപ്പെട്ടതിനാൽ ഭരണം നഷ്ടപ്പെട്ടു.
1977ൽ കോൺഗസിനെ പരാജയപ്പെടുത്തി ജയപ്രകാശ് നാരായണിന്റെ ആശീർവാദത്തോടെ അധികാരത്തിൽ വന്ന പ്രതിപക്ഷ കക്ഷികളുടെ പാർട്ടിക്ക് അവരുടെ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കുവാൻ കഴിഞ്ഞില്ല. കോൺസിനെതിരേ അവർ ആരോപിച്ചിരുന്ന ക്രമക്കേടുകളെല്ലാം അവരിൽ നിന്നുണ്ടായി.
കേവലം രണ്ടേകാൽ വർഷത്തിനു ശേഷം അവർ തമ്മിൽത്തല്ലി താഴെ വീണു. 1980ൽ ഇന്ദിരാഗാന്ധി 353 സീറ്റുമായി, 1972ലേതിനേക്കാൾ ഒരു സീറ്റ് കൂടുതലുമായി, അധികാരത്തിലെത്തി. ‘ഇന്ദിരാതരംഗം വീണ്ടും ആഞ്ഞടിക്കുന്നു’ എന്ന തലക്കെട്ടോടെ ദീപിക പത്രം ആ വാർത്ത റിപ്പോർട്ട് ചെയ്തു.
എവിടെയാണ് പിഴച്ചത് ?
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ രാഷ്ടീയ നേതാവ് ഇന്ദിരാ ഗാന്ധിക്ക് തെറ്റു പറ്റിയത് എവിടെയാണ്. അടിയന്തരാവസ്ഥക്കാലത്ത് അപക്വമതികളായ കുറെ ഉപദേശകരെയും സഹായികളെയും ആശ്രയിച്ചതാണ് പരാജയകാരണമായത്.
അടിയന്തരാവസ്ഥ സൃഷ്ടിച്ച അച്ചടക്കത്തിന്റെയും ക്രമവൽക്കരണത്തിന്റെയും നല്ല അന്തരീക്ഷം രാജ്യത്തിന്റെ സാമ്പത്തിക പുനർനിർമാണത്തിനുപയോഗിച്ചു കൊണ്ട് ( ചൈന 1979 മുതൽ നടപ്പാക്കിയതുപോലെ) രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കാമായിരുന്നു.
പത്രങ്ങളുടെ സെൻസർഷിപ് ഒരു മാസത്തിനകം പിൻവലിക്കണമായിരുന്നു. രാജ്യത്ത് നടക്കുന്നതെന്തെന്ന് പ്രധാനമന്ത്രിക്ക് അറിയാൻ കഴിയുമായിരുന്നു. പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് രാജ്യമെങ്ങും സദ്ഭരണം ഉറപ്പുവരുത്താൻ കഴിയുമായിരുന്നു. ഓരോ സംസ്ഥാനത്തും ഫലപ്രദമായ മേൽനോട്ടം ഉറപ്പു വരുത്തണമായിരുന്നു. അടിയന്തരാവസ്ഥ ആറു മാസത്തിലധികം നീട്ടരുതായിരുന്നു.
Editorial
1975 ജൂൺ 26. രാവിലെ എട്ടുമണി. ഓൾ ഇന്ത്യ റേഡിയോയിലൂടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തോടു പറഞ്ഞു. “രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല.” പക്ഷേ, പിന്നീടുള്ള 21 മാസം ആശങ്കയുടേതു മാത്രമായിരുന്നില്ല, ഏകാധിപത്യ ഭീകരതയുടേതു കൂടിയായിരുന്നു.
നാം ഇന്ത്യക്കാരായ പൗരന്മാരെ സഹായിക്കാനാവാത്തവിധം, ഭരണഘടനയെ ചങ്ങലയ്ക്കിട്ടു. ജൂൺ 25ന് അർധരാത്രിയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഒപ്പുവച്ചത്. സ്വതന്ത്ര മാധ്യമപ്രവർത്തനം അസാധ്യമായിരുന്ന അക്കാലത്ത് അടിയന്തരാവസ്ഥയെ പ്രതിരോധിക്കാൻ മുന്നിലായിരുന്ന ദീപിക ഏകാധിപത്യത്തിന്റെ പുത്തൻ അവതാരങ്ങളെയും, അതെത്ര ഗോപ്യമായിരുന്നാലും എതിർക്കുമെന്ന ദൃഢനിശ്ചയം പുതുക്കുന്നു.
ജനാധിപത്യത്തിന്റെ പാതിരാക്കൊലപാതകം ഇങ്ങനെ: 1971ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ക്രമക്കേട് ആരോപിച്ച് ഇന്ദിരയുടെ എതിർ സ്ഥാനാർഥിയായിരുന്ന രാജ് നാരായണിന്റെ ഹർജിയിൽ, അലഹബാദ് ഹൈക്കോടതി ആറു വർഷത്തേക്ക് അവരെ ലോക്സഭയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും 1975 ജൂൺ 12ന് അയോഗ്യയാക്കി.
ജൂൺ 24ന് ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഇടക്കാല വിധിയിൽ കീഴ്ക്കോടതി ഉത്തരവ് ശരിവയ്ക്കുകയും ബദൽ സംവിധാനം ഒരുക്കുന്നതുവരെ മാത്രം പ്രധാനമന്ത്രിയായി തുടരാൻ ഉത്തരവിടുകയും ചെയ്തു. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിലുള്ള പ്രതിപക്ഷ സമരങ്ങളിൽ സർക്കാർ വലയുകയായിരുന്നു.
ഗുജറാത്തിലെയും ബിഹാറിലെയും സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള വിദ്യാർഥി സമരങ്ങൾ, തൊഴിലാളി നേതാവ് ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള റെയിൽവേ പണിമുടക്ക് തുടങ്ങിയവ ഇന്ദിരയെ വിറളിപിടിപ്പിച്ചു. ഇതിനിടെ ജനസംഖ്യാനിയന്ത്രണത്തിനും വന്ധ്യംകരണ ശസ്ത്രക്രിയകൾക്കുമെതിരേ പ്രക്ഷോഭങ്ങളുണ്ടായി.
ജയപ്രകാശ് നാരായണും മൊറാർജി ദേശായിയുമൊക്കെ ചേർന്ന് ഡൽഹിയിൽ റാലി സംഘടിപ്പിക്കുകയും ഉദ്യോഗസ്ഥരും പോലീസുമൊക്കെ സർക്കാരിന്റെ അധാർമിക ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. അതു കലാപത്തിനും അട്ടിമറിക്കുമുള്ള സൂചനയായി കണക്കിലെടുത്ത്, ഭരണഘടനാനുസൃതമായ പരിഹാരങ്ങൾക്കു മുതിരാതെ, പാർലമെന്റിനെ നോക്കുകുത്തിയാക്കി ഇന്ദിര രായ്ക്കുരാമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭരണഘടനയുടെ 352-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് അനുസരിച്ചായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയിലെ 14, 21, 22 വകുപ്പുകൾ മരവിപ്പിച്ചു. ആഭ്യന്തര കലാപാവസ്ഥ പുറത്തുനിന്നുള്ള സുരക്ഷാഭീഷണിക്കും കാരണമാണെന്ന് ഇന്ദിര തീരുമാനിച്ചു. തെരഞ്ഞെടുപ്പുകൾ റദ്ദാക്കി, പോലീസ് അഴിഞ്ഞാടി, ആർഎസ്എസ്, കമ്യൂണിസ്റ്റ് പ്രതിപക്ഷ നേതാക്കളൊക്കെ ജയിലിലായി.
ഇന്ദിരയുടെ രണ്ടാമത്തെ മകൻ, ഒരു ജനപ്രതിനിധിപോലും അല്ലാതിരുന്ന സഞ്ജയ് ഗാന്ധി നടത്തിയ തേർവാഴ്ചയിൽ നിര്ബന്ധിത വന്ധ്യകരണവും ചേരി നിര്മാർജനവും ക്രൂരതയുടെ പര്യായമായി. അവിവാഹിതരും വൃദ്ധരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ നിര്ബന്ധിത വന്ധ്യംകരണത്തിന് വിധേയരായി. ഡൽഹിയിലെ തുര്ക്ക്മാന് ഗേറ്റില് ചേരിനിർമാർജനത്തെ എതിർത്ത പാവങ്ങളെ ലാത്തിച്ചാർജും വെടിവയ്പും കൊണ്ടാണ് നേരിട്ടത്. നിരവധി പേർ കൊല്ലപ്പെട്ടു.
ജൂൺ 28ന് ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബെ പതിപ്പിൽ ഒരു ചരമവാർത്ത പ്രസിദ്ധീകരിച്ചു. “ടി. റൂത്തിന്റെ പ്രിയ ഭർത്താവും എൽ.ഐ. ബെർട്ടിയുടെ പിതാവും പ്രതീക്ഷയുടെയും നീതിയുടെയും സഹോദരനുമായ ഒ. ക്രേസി ഡി.ഇ.എം. ജൂൺ 25ന് അന്തരിച്ചു” ടി. റൂത്തിൽ ട്രൂത്തും, എൽ.ഐ. ബെർട്ടിയിൽ ലിബർട്ടിയും ഒ. ക്രേസി ഡി.ഇ.എമ്മിൽ ഡെമോക്രസിയെയും പത്രം കുടിയിരുത്തി. അതേ ദിവസം ദീപിക എഡിറ്റോറിയലിനു പകരം ഒരു കവിത പ്രസിദ്ധീകരിച്ചു.
“എവിടെ മനസ് നിർഭയമായിരിക്കുന്നുവോ, എവിടെ ശിരസ് ഉയർത്തിപ്പിടിക്കുന്നുവോ...” എന്നു തുടങ്ങി “സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് പിതാവേ എന്റെ നാടിനെ ഉണർത്തിയാലും” എന്നവസാനിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികൾ. പക്ഷേ, അതെടുത്തതു ഗീതാഞ്ജലിയിൽനിന്നല്ല. ഇന്ദിരയുടെ പിതാവ് നെഹ്റുവിന്റെ പുസ്തകത്തിൽനിന്ന്; ‘ഒരച്ഛൻ മകൾക്കയച്ച കത്ത്’. സർക്കാർ ഇടപെട്ടു. മുഖപ്രസംഗ കോളം വെറുതെയിട്ടാലും മഹദ്വചനങ്ങൾ മാത്രം നൽകിയാലും ലൈസൻസ് റദ്ദാക്കും എന്നറിയിച്ചു.
പത്രാധിപരായിരുന്ന ഫാ. കൊളംബിയർ സിഎംഐയെ പിന്നീട് കോട്ടയത്തെത്തിയ വേളയിൽ ഇന്ദിരാഗാന്ധിയുടെ അടുത്തെത്തിക്കാൻ ശ്രമം ഉണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വാരിക്കുഴിയിൽ വീണ ആനയുടെ ചിത്രത്തിന്, ‘സ്വാതന്ത്ര്യമേ വിട’ എന്ന അടിക്കുറിപ്പ് കൊടുത്തതിന് പിഴയിട്ടത് അന്നത്തെ ലക്ഷം രൂപ. ഇറ്റലി പിസയിലെ ചെരിഞ്ഞ ഗോപുരത്തെ താങ്ങിനിർത്തുന്നതായി ഭാവിക്കുന്ന യുവതിയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ്, ‘ഇതെത്രനാൾ’ എന്നായിരുന്നു. പിഴ 25,000. ധീരതയ്ക്കുള്ള അവാർഡ്!
കോൺഗ്രസ് മറക്കരുത്; ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവർതന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 77ൽ അന്പേ പരാജയപ്പെട്ടെങ്കിലും അടുത്ത തവണ ജനം തെരഞ്ഞെടുത്തു. അടിയന്തരാവസ്ഥയെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് കോൺഗ്രസ് ഭരിക്കുന്ന കാലത്താണ്. 1976ൽ അടിയന്തരാവസ്ഥക്കാലത്തുതന്നെ 42-ാം ഭേദഗതിയിലൂടെ ഇന്ദിര മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി.
ഏകാധിപത്യത്തിലേക്കു വഴുതിയെങ്കിലും വീഴാതെ തിരിച്ചെത്തിയ കോൺഗ്രസ് 50-ാം വാർഷികത്തിലെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ജനങ്ങളോടു മാപ്പു പറഞ്ഞിരുന്നെങ്കിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയെ നേരിടാൻ കരുത്തേറുമായിരുന്നു. ഇന്നിപ്പോൾ പ്രഖ്യാപിത അടിയന്തരാവസ്ഥയില്ല, ആശങ്കകളുണ്ട്. റിപ്പോര്ട്ടേഴ്സ് വിത്തൗട്ട് ബോര്ഡേഴ്സിന്റെ പട്ടികയിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം 151-ാം സ്ഥാനത്ത് തകർന്നുകിടക്കുകയാണ്.
വിമർശകരെയും പ്രതിപക്ഷത്തെയും വേട്ടയാടുന്ന കേന്ദ്ര ഏജൻസികൾ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നു. ജനങ്ങൾക്കും മൗലികാവകാശങ്ങളുണ്ടെന്ന് അന്വേഷണ ഏജൻസികൾ മറക്കരുതെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചത്, ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ന്യൂനപക്ഷങ്ങളെയും ആരാധനാലയങ്ങളെയും ഹിന്ദുത്വ സംഘങ്ങൾ നിരന്തരം ആക്രമിക്കുകയാണ്. രണ്ടു വർഷം കഴിഞ്ഞിട്ടും കലാപം കെട്ടടങ്ങാത്ത മണിപ്പുർ സന്ദർശിക്കില്ലെന്ന നിർബന്ധബുദ്ധിയിലാണ് പ്രധാനമന്ത്രി.
ഭരണഘടനയുടെ കൊലപാതക ദിനമായി ആചരിക്കുന്ന കേന്ദ്രം, കള്ളക്കേസിൽ കുടുക്കി മരിക്കുവോളം ജയിലിലിട്ട ഫാ. സ്റ്റാൻ സ്വാമിയെ മറന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, മതപരിവർത്തന നിരോധന നിയമ ദുരുപയോഗം, ആൾക്കൂട്ട കൊലപാതകങ്ങൾ, കരിനിയമങ്ങൾ, ബുൾഡോസർ രാജ്... അടിയന്തരാവസ്ഥ പ്രഖ്യപിച്ചിട്ടില്ലെന്നേയുള്ളൂ. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ജനാധിപത്യത്തോടു ‘കടക്ക് പുറത്ത്’ എന്നു പറയുന്നതെല്ലാം ഏകാധിപത്യ പ്രവണതയാണ്.
അടിയന്തരാവസ്ഥയിലെ ഒരു രാജന്റെ സ്ഥാനത്ത് എത്രയോ ‘രാജന്മാർ’ ജയിലുകളിൽ കൊല്ലപ്പെടുന്നു. പാർട്ടിക്കുള്ളിലെ ഭിന്നാഭിപ്രായക്കാരെ എണ്ണമറ്റ വെട്ടുകളാൽ തീർക്കുന്നതും വിദ്യാർഥി സംഘടനകൾ എതിരാളികളെ ഇല്ലാതാക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതുമൊക്കെ സർവാധിപത്യത്തെയാണ് ഓർമിപ്പിക്കുന്നത്. ഇന്ദിരാഗാന്ധി 1977 മാര്ച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിച്ചു. ഇന്നിപ്പോൾ പിൻവലിക്കാൻ തക്കവിധം ഒന്നും പ്രഖ്യാപിച്ചിട്ടില്ല!
കസേരയിൽ ആരാണ് എന്നതല്ല, ജനാധിപത്യമാണോ ഭരിക്കുന്നത് എന്നതാണു കാര്യം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നതല്ല, സ്വാതന്ത്ര്യം ചങ്ങലയിലാണോ എന്നതാണ് തിരിച്ചറിയേണ്ടത്. അതാണ്, വീടുകളിലും വിദ്യാലയങ്ങളിലും പുതുതലമുറയ്ക്കു കൊടുക്കേണ്ട ജനാധിപത്യബോധം. ചരിത്രം ഒരു പ്രേതമല്ല, വർത്തമാനത്തെ വിശകലനം ചെയ്യാനും ഭാവിയെ മികച്ചതാക്കാനുമുള്ള പ്രേതപരിശോധനാ റിപ്പോർട്ടാണ്. ഈ മുഖപ്രസംഗവും അതാണ്.